വിധിവന്നു: ജയവും പരാജയവും നടന്നു
ബ്രഹത്തായ ഒരു രാജ്യത്തിന്റെ വിചാരണയും വിധിയെഴുത്തും കഴിഞ്ഞു. ചില മുഖങ്ങള്‍ പ്രസന്നമാണ്. ചില മുഖങ്ങള്‍ മ്ലാനമാണ്. വിധി അനുകൂലമായവരില്‍ പോലും ചിരിക്കുന്ന മുഖങ്ങള്‍ കാണാനില്ല. ദുനിയാവിലെ വിചാരണയും വിധിയും സമ്പൂര്‍ണ്ണമല്ല, നീതിയുക്തവുമല്ല.
ആരുടേയും ജയവും പരാജയവും ജീവിതത്തിലെ ആത്യന്തികമായ ജയ പരാജയങ്ങളുടെ അളവുകോലല്ല എന്ന് വിശ്വസിക്കുന്നവരാണ് മുഅ്മിനുകള്‍. മാത്രമല്ല,...
വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍
വിശുദ്ധ റമദാന്‍ നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.
ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം
കൊള്ളിക്കുന്നുണ്ട്. എല്ലാം പൊറുക്കുന്ന നാഥനോട് ഇതിനകം നാമെത്രയോ പറഞ്ഞു കഴിഞ്ഞു. പശ്ചാത്താപത്തിന്‍റേയും...
ബദര്‍: ത്യാഗപരിശ്രമങ്ങോടുള്ള ഹൃദയാഭിമുഖ്യം
ബദര്‍ യുദ്ധം നടന്നത് പ്രവാചകന്റെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷം ഇതുപോലൊരു റമദാനിലായിരുന്നു. നീണ്ട 13 വര്‍ഷക്കാലം മുശ്രിക്കകളൊരുക്കിയ പീഢന പര്‍വ്വതം താണ്ടി മദീനയിലെ അന്‍സാറുകളുടെ സാഹോദര്യത്തിലും സുരക്ഷയിലും ആദര്‍ശത്തിന്റെ മഹിമയും ഗരിമയും നെഞ്ചിലേറ്റി ജീവിക്കുകയായിരുന്നു, പ്രവാചകന്‍(സ്വ)യോടൊപ്പം മുഹാജിറുകള്‍. തങ്ങളില്‍ നിന്ന് ബഹുദൂരം അകന്നു ജീവിക്കുമ്പോഴും നബി(സ്വ)യോടും...
വിനയത്തിന്‍റെ മുഖങ്ങള്‍
പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ.അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്‍(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി.
അവര്‍ പറഞ്ഞു: "ഈ സാധനങ്ങള്‍ എന്‍റെ വീട്ടിലേക്കുള്ളതാണ്. എനിക്കാണെങ്കില്‍ ഇതെടുത്ത് നടക്കാനുള്ള ശേഷിയുമില്ല.ആരെങ്കിലും സഹായിക്കുമൊ എന്ന് പ്രതീക്ഷിച്ച് ഇവിടെ ഇരുന്നതാണ്."തിരുമേനി(സ്വ)...
അവരുടെ കൈകള്‍ ആകാശത്തേക്ക് ഉയരും മുമ്പെ…
അയാൾ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു. ഭാര്യയും, തന്‍റെ
കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു. കണ്ണഞ്ജിപ്പിക്കുന്നപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി
പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണ്ന്ന് പറയാറുണ്ട്. ആവശ്യ മുള്ളത് വാങ്ങുക എന്നതിലുപരി,ആഭരണക്കടയിലുള്ളതെന്തൊ അതില്‍ നി്ന്ന് വാങ്ങുക എന്നതാണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഉദ്ദേശ്യമെന്ന് തോന്നുന്നു. ആ സ്ത്രീ ഓരോ ആഭരണവും വാരിവലിച്ചിട്ട് നോക്കുകയായിരുന്നു. തെരഞ്ഞെടുക്കുന്ന...
ഇന്നാണ് ആ പ്രഭാതം
കൈനിറയെ നന്മപ്പൂക്കളുമായി നമ്മെ സമീപിച്ച വിശുദ്ധ റമദാനിന്‍റെ ധവളമനോഹരമായ പ്രഭാതം. പ്രപഞ്ച നാഥനായ അല്ലാഹു തന്‍റെ ദാസീ ദാസന്മാരുടെ ഇഹപരവിജയങ്ങള്‍ക്കായി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് ഈ വിശുദ്ധ മാസവും അതിന്‍റെ രാപകലുകളും. പുണ്യങ്ങളെപ്പുല്‍കാന്‍ കൊതിയോടെ നില്‍ക്കുന്ന ആര്‍ക്കും ഈ രാപ്പകലുകള്‍ സുവര്‍ണ്ണാവസരമാണ്. റമദാനിന്‍റെ വരവും അതിന്‍റെ പ്രത്യേകതകളും...
ഇതു റമദാന്‍: ക്വുര്‍ആനിന്‍റെ ചാരത്ത് ചമ്രംപടിഞ്ഞിരിക്കുക
വിശുദ്ധ ക്വുര്‍ആനിന്‍റെ മാസം എന്നതാണ് റമദാനിന്‍റെ സവിശേഷത. മാനവരാശിക്ക് അല്ലാഹുവില്‍ നിന്നും ലഭിച്ച അനുപമവും അനര്‍ഘവുമായ സമ്മാനമാണ് ക്വുര്‍ആന്‍. ഐഹിക ജീവിതത്തെ നന്മകളാല്‍ പുഷ്കലമാക്കുവാനും പാരത്രിക ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാനും അനിവാര്യമായും അറിഞ്ഞാചരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ക്വുര്‍ആനില്‍ നിറയെ. പുണ്യകര്‍മ്മങ്ങളനുഷഠിക്കാനും പ്രതിഫലങ്ങള്‍ കൊയ്തെടുക്കാനും അവസരങ്ങള്‍ നിറയെയുള്ള റമദാനിലേക്ക്...
അല്ലാഹുവേ, നീ ഞങ്ങളേ റമദാനിലേക്കെത്തിച്ചാലും
അഥിതികളോട് ആദരവും സ്നേഹവുമാണ് നമുക്ക്. നമ്മുടെ ജീവിതത്തെ അനുകൂലമായി സ്വാധീനിക്കുന്ന വ്യക്തിത്വങ്ങളാണ് നമ്മള്‍ക്കരികിലേക്ക് അഥിതികളായെത്തുന്നതെങ്കില്‍ അവരെ സ്വീകരിക്കാന്‍ നാം കാണിക്കുന്ന ശുഷ്കാന്തി വളരെ വലുതായിരിക്കും. വീടും പരിസരങ്ങളും വൃത്തിയായി വെക്കും. അവരെ സ്വീകരിക്കാനുള്ള ഏറ്റവും മാന്യമായ സംവിധാനങ്ങള്‍ ഒരുക്കും. അവര്‍ക്കൂട്ടാന്‍ വിഭവ വൈവിധ്യങ്ങള്‍ തയ്യാറാക്കും. അവരെത്തി യാല്‍...
റമദാന്‍ സല്‍സ്വഭാവങ്ങളുടെ കളരിയാകട്ടെ
ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ് നോമ്പ് പരിചയാകുന്നത് എന്ന് ഇബ്നു അഥീര്‍ അന്നിഹായ എന്ന കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. സല്‍സ്വഭാവങ്ങള്‍...














